2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ദൈവത്തിന് മാത്രം കേള്‍ക്കാവുന്ന സ്വരം

ഇറച്ചിക്കോഴി വില്പനക്കാരന്‍ അന്ത്രുമാന്‍ ‍ കോഴിയുടെ കഴുത്തില്‍ ബിസ്മി ചൊല്ലി കത്തിവെക്കുമ്പോള്‍ ‍ ചെയ്യുന്ന പാപം മുഴുവനും ഒലിച്ചുപോയിട്ടും ബാപ്പയായില്ല..... ബീബി കുഞ്ഞാമിന അന്ത്രുവിന്‍റെ ജീവിതത്തില്‍ കൂടുകൂട്ടിയിട്ടു വര്‍ഷങ്ങള്‍ കടന്നുപോയി .....ചങ്ങാതിമാരുടെ ഭാര്യമാര്‍ എല്ലാവരും പ്രസവിച്ചപ്പോഴും കുഞ്ഞാമിന അന്ത്രുമാന്‍റെ നെഞ്ചില്‍ ‍ പല രാത്രിയിലും സങ്കടത്തിന്‍റെ പുഴ ഒഴുക്കി കരഞ്ഞു തീര്‍‍ത്തു ....വള്ളുവന്‍ കടവ് പുഴ അന്ത്രുമാന്റെ കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ ‍ എല്ലാ ദിവസവും സ്വീകരിച്ചു ശാന്തമായി പിന്നെയും ഒഴുകിക്കൊണ്ടിരുന്നു ......
കാട്ടിലെ പള്ളിയിലെ മൂന്നുപെറ്റുമ്മക്ക് മുണ്ട് കൊടുത്തതുകൊണ്ടോ ....വളപട്ടണത്തെ ബീരാന്‍ തങ്ങളുടെ മന്ത്രിച്ച ദിവ്യ ജലം സേവിച്ചതു കൊണ്ടോ അവസാനം കുഞ്ഞാമിനയുടെ എല്ലാ കുളിയും തെറ്റി.....ബെഡ്റെസ്റ്റ് എന്ന പേടിയില്‍ കുഞ്ഞാമിന ഒന്‍ പതു മാസം കിടന്നു " ഒരു പെണ്കുഞ്ഞിനെ പ്രസവിച്ചു.........
അന്ത്രുമാന്‍ ഇറച്ചിക്കോഴിക്ക് കിലോവിനു ഒരു രൂപ കുറച്ച്‌ എല്ലാവരോടും നന്ദി പ്രകാശിപ്പിച്ചു .....
കുഞാമിനയുടെ കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ വീട് അടച്ചുപൂട്ടി മാരുതിക്കാറില്‍ വന്നിറങ്ങി ....കോഴി ബിരിയാണി കൊടുത്തു കുഞ്ഞാമിന എല്ലാവരെയും സല്‍ക്കരിച്ചു.....കുഞ്ഞിമിനായുടെ കുഞ്ഞിന്‍റെ കൈയ്യില്‍ ‍ വളകളും, മോതിരവും നിറഞ്ഞു ...... കുഞ്ഞിനെ കാണാന്‍ ‍ വരുന്ന ബന്ധുക്കള്‍ക്ക് അസൂയ ഉണ്ടാക്കുവാന്‍ തറ കുത്തിപ്പൊളിച്ച് ഗ്രാനൈറ്റ് ഇട്ടു....ചുമരിനു പുതിയ ചായം പൂശി ...വീട്ടില്‍ വെയ്സ്റ്റ് കുന്നുകൂടി ...
ഇറച്ചിക്കടയിലെ കോഴിവെയ്സ്റ്റ് വള്ളുവ‍ന്‍ കടവ് പുഴയില്‍ തള്ളാന്‍ ഓട്ടോ റിക്ഷയില്‍ കയറ്റുന്ന എ മജീദിനോട്‌ ഞമ്മടെ പൊരയിലൂണ്ടു കുറച്ചു വെയ്സ്റ്റ് പോന്ന ബൈക്ക് നീ അത് കൂടി എടുത്തു വണ്ടീലിട്ടു പോയേല് തള്ളിക്കൊളീ... എന്ന് അന്ത്രുമാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിങ്ങളെ പീടികേലെ പണിക്കരനാണ് അല്ലാതെ പൊരേലെ അല്ല എന്ന് വര്‍ഗ്ഗബോധമുള്ള ‍ മജീദ്‌ പറഞ്ഞില്ലെങ്കിലും മനസ്സില്‍ സ്വയം പ്രാകി ...
അന്ത്രുമാന്‍റെ വീട്ടില്‍ മജീദ്‌ എത്തുമ്പോള്‍ ‍ K.S.E.B പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു .
കുഞാമിനയോടു വിവരം പറഞ്ഞു മജീദ്‌ അകത്തുകയറി ... അടുക്കളയിലെ ഇരുട്ടില്‍ നിന്നും കുഞ്ഞാമിന വെയ്സ്റ്റ് എവിടെയൊക്കെയാണ് ഉള്ളതെന്ന് മജീദിനോട്‌ പറഞ്ഞുകൊണ്ടേ ഇരുന്നു.. എമര്‍ജന്‍സി ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തില്‍ കയ്യില്‍ ‍ കിട്ടിയതുമുഴുവന്‍ വെയ്സ്റ്റാനെന്നു കരുതി എല്ലാം എടുത്തു ഓട്ടോറിക്ഷയില്‍ കോഴി വെയ്സ്ട്ററിനോടൊപ്പം ഇട്ടു.... വള്ളുവന്‍ കടവ് പുഴക്കരയിലേക്ക് മജീദ്‌ യാത്രയായി....
നിലാവില്‍ കുളിച്ചുകിടക്കുന്ന വള്ളുവന്‍ ‍കടവ് പുഴയില്‍ ഓട്ടോ റിക്ഷയിലെ വെയ്സ്റ്റ് മുഴുവന്‍ മജീദ്‌ വലിച്ചെറിഞ്ഞു ...
അപ്പോള്‍ അന്ത്രുമാന്‍റെ വീട്ടില്‍ കുഞ്ഞാമിന എന്‍റെ മോളെ എന്ന് നിലവിളിക്കുകയായിരുന്നു..... വള്ളുവന്‍ ‍കടവ് പുഴയുടെ ആഴങ്ങളില്‍ ‍നിന്നും ആരോ ആ സമയത്ത് ദൈവത്തിന് മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ ഉമ്മാ......എന്ന് വിളിച്ചു കരയുന്നുണ്ടായിരുന്നു .
.

2010, ഡിസംബർ 16, വ്യാഴാഴ്‌ച

എന്‍റെ ഭഗവതീ!

     ചെത്തുകാരന്‍ കണാരേട്ടന്‍ തെങ്ങില്‍നിനിന്നു വീണിട്ടു വര്‍ഷം ഒന്ന് കഴിഞ്ഞു . ഇപ്പോള്‍ ചീമക്കൊന്ന വടിയില്‍ താങ്ങി ജീവിതം 'സ്ലോ മോഷനില്‍ 'നീങ്ങുന്നു.   ഒന്നിച്ചിരുന്നു കള്ളുകുടിച്ചവര്‍ തിരിഞ്ഞു നോക്കിയില്ല . മക്കള്‍ക്കും വേണ്ട ആകപ്പാടെ ഒരു പട്ടിക്കും വേണ്ട. ചില്ലറക്ക് ആരോടെങ്കിലും ഇരക്കാന്‍ മടി . മസ്സാമാസ്സം നല്ലൊരു തുക ഷാപ്പില്‍ നിന്നും വാങ്ങിയിരുന്ന അഭിമാനിയായിരുന്നു കണാരേട്ടന്‍! .

  നാളെ ഓണമാണ് .. രണ്ടു പെഗ്ഗടിച്ചില്ലെങ്കില്‍ എന്തോന്ന് ഓണം!  അങ്ങിനെയാണ് കണാരേട്ടന്‍ അമ്പലത്തിലെ   ഭണ്ഡാരം പൊളിക്കാന്‍ തീരുമാനിച്ചത്. നട്ടപ്പാതിരക്കു കമ്പിപ്പാരയും കൊണ്ട് അമ്പലത്തില്‍ച്ചെന്നു.   മൂങ്ങകള്‍ മൂളുകയും, കാലന്‍ കോഴി കൂവുകയും, തണുത്ത കാറ്റ് വീശുകയും  ചെയ്യുന്ന ഒരു രാത്രി ആയിരുന്നു അത് !  എല്ലുറപ്പില്ലാത്ത കണാരേട്ടനുണ്ടോ പൂട്ടുപോളിക്കാന്‍  കഴിയുന്നു .. ഒരു പാട് ശ്രമിച്ചു തളര്‍ന്ന  കണാരേട്ടന്‍ ജീവിതത്തില്‍ അതുവരെ  കാണിക്കാത്ത ആത്മാര്‍ഥതയോടെ അന്ന് ആദ്യമായി ഭഗവതീനെ  വിളിച്ചുപോയി .   അവസാനം  ഭഗവതി പ്രത്യക്ഷപ്പെട്ടു!!! ക്ഷീണിച്ചു  അവശയായ ഭഗവതി:  ഭഗവതീന്റെ  ഉണങ്ങിയ കോലം കണ്ടപ്പോള്‍  കമ്മറ്റിക്കാര്‍ ഒന്നും അങ്ങേയ്ക്ക് തരാറില്ലേ എന്ന് ചോദിക്കാന്‍ തോന്നിപ്പോയി അതിനു മുന്‍പേ ഭഗവതി  ഭണ്ഡാരം പൊളിച്ചു അതിലുള്ള പണം മുഴുവനും കണാരേട്ടനു കൊടുത്തു!.

          ഭഗവതി കണാരേട്ടന്റെ  തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചുകൊണ്ട്‌ പറഞ്ഞു.........
" വിലപിടിപ്പുള്ളതൊക്കെ 'ബി' അറയില്‍ ആണുള്ളത് : അത് എനിക്കുപോലും തുറക്കാന്‍ പറ്റുന്നില്ല. അത്രയും സ്ട്രോങ്ങ്‌ ആണ്!.  ഇതു ചില്ലറ മാത്രമേ ഉള്ളൂ ..എന്റെ പണം കൊണ്ട് എല്ലോരും സുഖിക്കുകയാണ്‌ .....കൂട്ടത്തില്‍ നീയും പോയി രണ്ടു പെഗ്ഗടിച്ച് നന്നായിവാ ".....